കേരളതത്തിന്റെ വായന മനസ്സുകളിൽ ഇന്ന് നിരവധി ചർച്ചകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം മുതൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഖദീജ എന്ന പുസ്തകത്തിന്റെ സമ്പൂർണ നിരൂപണം.

ആമുഖം

2025 ൽ പുതുതായി ഡി സി ബുക്ക് സ്റ്റോൾ പുറത്തിറക്കിയ നസീഫ് കളായത്ത് എഴുതിയ മനോഹരമായ മലയാളത്തിലെ കൃതിയാണ് ഖദീജ. മനുഷ്യ ബന്ധത്തിന്റെ അ​ഗാധത്തെ പര്യവേക്ഷകണം നടത്തുന്ന വെെകാരികമായ കൊച്ചു കഥയാണ് ഖദീജ, പ്രത്യേകിച്ച് പ്രണയവും ഭക്തിയുമാണ് പുസ്തകത്തിന്റെ കാതലായ പ്രമേയം. പുസ്തകത്തിനുടനീളമായി 112 പേജുകളെ സുധീർഘം മാത്രമാണുള്ളതെങ്കിലും അർത്ഥവത്തായ ബന്ധത്തിന്റെയും, നിശബ്ദമായ വെെകാരികതയുടെയും ശക്തമായ ആഖ്യാനത്തിലൂടെ നിലക്കാത്ത ആ​ഗാധം വായനക്കാരുടെ മനസ്സിലേക്ക് പുസ്തകം ഇട്ട് നൽകുന്നു. 

ശക്തമായ സംഭവങ്ങളെ കൊണ്ടോ നായകീയമായ രം​ഗങ്ങളെ കൊണ്ടോ നിറ‍ഞ്ഞ് നിൽകുന്ന പുസ്തകമല്ലെങ്കിൽ പോലും സാമാധാനമായ അന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. പുസ്തകത്തിലെ മുഖ്യ കഥാപാത്രമായ അബുക്കയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് പെൺകുട്ടികളായ ഖദീജ ആയിഷ എന്നിവരുടെയുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴമായ പ്രണയത്തെ പ്രതിനിധാനം ചെയ്യുകയാണ് ഈ പുസ്തകം. ഈ ഒരു സരളമായ ആഖ്യാനത്തിലൂടെ നിശബ്ദ പ്രണയത്തിന്റെ ആത്മീയ സൗന്ദര്യത്തെയും, മനുഷ്യ വെെകാരികതയുടെ ആഴത്തെയും രചയിതാവ് വിജയകരമായി ബന്ധിപ്പിക്കുന്നു. 

ആശയം 

നസീഫ് കളായത്ത് എഴുതിയ ഖദീജയുടെ പ്രധാന ആശയം പ്രണയം അതിന്റെ നിശബ്ദമായ രൂപവും അതിന്റെ സംശുദ്ധമായ രൂപവുമാണ് പുസ്തകത്തിലെ പ്രധാന ആശയം. പ്രണയത്തെ കുറിച്ചുള്ള ആശയം പറയുന്ന സാധാരണ പുസ്തകങ്ങളെല്ലാം ആഴത്തിലുള്ള പ്രണയ ബന്ധത്തെ സംസാരിച്ച് അവസാനം പ്രണയ തകർച്ചയുടെ വക്കിലെത്തുന്ന കഥയാണ് പറയാറുള്ളെതെങ്കിൽ അതിൽ നിന്നും വിത്യസ്തമായി ഖദീ​ജയുലൂടെ നസീഫ് കളായത്ത് പറഞ്ഞ് വെക്കുന്നത് പ്രണയം പരസ്പര ബന്ധത്തിലൂടെ, സഹാനുഭൂതിയിലൂടെ കാലാകാലമുള്ള ഉടയാക്കാത്ത ബന്ധത്തിലൂടെ രണ്ട് ഹൃദയങ്ങൾ എങ്ങനെ തകരാതെ ബന്ധത്തോടെ നിൽകുന്നു എന്നത് തുറന്ന് കാട്ടുകയാണ്. 

സുപ്രധാനമായ ആശയങ്ങൾ 

1. നിശബ്ദ പ്രണയവും ദെെവ ഭക്തിയും: പ്രണയത്തിന് എപ്പോഴും ശബ്ദം ആവശ്യമില്ല എന്ന് പുസ്തകം തുറന്ന് കാട്ടുന്നു. അബുക്കയും ഖദീജയും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം കൊണ്ടും പരസ്പര ശ്രദ്ധകൊണ്ടും അടിയുറപ്പിച്ചതും ദിവസങ്ങൾ കഴിയന്തോറും അധികരിക്കുന്നതുമാണ്. 

2. ആദ്യ പ്രണയവും ശാശ്വദ പ്രണയവും: അബുക്കയുടെ ആദ്യത്തെ പ്രണയം അത് ആയിഷയോടാണ്. യുവത്വം തിളച്ച് മറിയുന്ന കാലത്തായിരുന്ന ആ പ്രണയത്തിന് മുട്ടുകൾ അബുക്കയുടെ ആയിശയുടെയും മനസ്സിൽ മുളക്കുന്നതും അധികരിക്കുന്നതും. എന്നാൽ ആ പ്രണയം മധുരമുള്ളതായിരുന്നുവെങ്കിലും അധികം നിലനിൽപ്പില്ലാത്ത ഒന്നായിരുന്നു. മറ്റൊരു ഭാ​ഗത്ത് ഖദീജ അബുക്കയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന് ജീവിതാവസാനം വരെ അവൾ കൂടെ നിൽകുന്നു. അബുക്കയുടെ ജീവിത പങ്കാളിയായി മാറുന്നു. ഈ രണ്ട് പ്രണയത്തിന്റെയും ഇടയിലുള്ള താരതമ്യമാണ് പുസ്തകത്തിന്റെ വെെകാരിക പ്രാധാന്യം. 

3. ഓർമയും ബന്ധിപ്പിക്കലും: ആയിഷക്കുറിച്ച് അബുക്ക അയവിറക്കുന്ന പഴയ കാല ഓർമകൾ, കഴിഞ്ഞ കാലങ്ങളിൽ സംഭത്തെ കുറുച്ച് അബുക്കയുടെ ചിന്തകളെല്ലാം ​ഗൃഹാതുരത്വത്തിന്റെയും തീവ്രാഭിലാഷത്തിന്റെയും ശക്തമായ ബോധമാണ്. രണ്ട് ബന്ധങ്ങൾക്കിടയിൽ പഴയ കാലത്തെ ഓർമകൾ എത്രത്തോളം ബന്ധത്തെ ശക്തിപ്പെടുത്താൻ സഹായകരമാകുന്നു എന്നത് കൃത്യമായി നമ്മളോട് കാട്ടിത്തരികയാണ്. ആ രണ്ട് ബന്ധങ്ങൾ അവസാനിച്ചിട്ടില്ലെങ്കിൽ പോലും. 

​4.ഗ്രാമീണ ജീവിതത്തിന്റെ നെെർമല്യം:  കേരളത്തിന്റെ ​ഗ്രാമീണ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവിതരീതിയെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ലളിതവും പരമ്പരാ​ഗതവുമായ ഒരു അന്തരീക്ഷത്തിലാണ് കഥയുടെ തുടക്കം. സാംസ്കാരിക പിന്നാമ്പുറങ്ങൾ ആഖ്യാനത്തിന്റെ സമ്പന്നമായ വെെകാരികതയിലേക്ക് ബന്ധിപ്പിക്കുന്നു. 

കഥാപാത്രങ്ങൾ 

ഒരുപാട് കഥാ പാത്രങ്ങളെ കൊണ്ട് നിറഞ്ഞ് നിൽകുന്നതല്ല ഖദീജ. നേരെ മറിച്ച് വളരെ തുച്ചമായ കഥാപാത്രങ്ങളാണ്. പക്ഷേ എന്നാലും ആ വിവരിക്കപ്പെട്ട കഥാപാത്രങ്ങളെല്ലാം നിരവധി ആശയങ്ങളും ആഖ്യാനങ്ങളും വായനക്കാർക്ക് നൽകുന്നതാണ്. ഖ​ദീജയുടെ ശക്തി അതിന്റെ സ്വഭാവത്തിന്റെ ആഴത്തിലും അവതരിപ്പിക്കുന്ന സൂക്ഷമമായ രീതിയിലുമാണ്. 

1. അബുക്ക്: കഥയിലെ ത്രസിപ്പിക്കുന്ന മുഖ്യ കഥാപാത്രം അബുക്കയാണ്. ചിന്തശേഷിയുള്ള ശാന്തനായ ഒരു മനുഷ്യനാണ് അബുക്ക. സത്യസന്തതയോടെയും, വെെകാരികതയോടെയും അവന്റെ പഴയ കാലങ്ങളെ പ്രതിഫലിപ്പിക്കുന്നു. യുവത്വ തുളുമ്പുന്ന പ്രായത്ത് തോന്നുന്ന വെെെകാരിക പ്രണയത്തിൽ നിന്നും ഭക്തിയുടെ സ്വഭാവമുള്ള പ്രണയത്തിലേക്ക് നീങ്ങുന്ന അദ്ധേഹത്തിന്റെ യാത്രയാണ് കഥയുടെ കാതൽ. അദ്ധേഹം നാടകീയമായതോ ഉച്ചത്തിലോ ഉള്ളതായ കഥാപാത്രമല്ല. നേരെ മറിച്ച്, കുറച്ച് ശക്തിയുറ്റതും ക്ഷമാക്ഷീലവുമുള്ള, ആഴത്തിലുള്ള വെെകാരികതയെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം കൂടിയാണിത്. 

2. ആയിഷ: അബുക്കയുടെ ആദ്യത്തെ പ്രണയം ആയിഷയോടാണ്. നോവലിനുടനീളം അവൾ കടന്നു വരുന്നില്ല. പക്ഷേ, അവളുടെ കൂടെയുണ്ടായിരുന്നു പഴയ കാലത്തെ ഓർമകൾ അബുക്കയെ വിടാതെ കൊണ്ട് നടക്കുകയാണ്. ആ ഓർമകളുടെ അവതരണമാണ് നോവൽ ആയിശയുടെ നിറ സാന്നിധ്യം പ്രത്യക്ഷപ്പെടുന്നത്. അവരുടെ പ്രണയം കഠിനവും നിഷ്കളങ്കവുമാണ്, പക്ഷെ ചില സാഹചര്യങ്ങളാണ് അവർ വേർപിരിയലിലേക്ക് വലിച്ച് കൊണ്ട് പോകുന്നത്. ആയിഷ പ്രണയത്തിന്റെ അടയാണ് പുസ്തകത്തിൽ ബാക്കിയാവുന്നു പക്ഷേ ആ ആഴമായ പ്രണയത്തിന് വലിയ ആയുസ്സ് ഉണ്ടാവുന്നില്ല എന്ന് മാത്രം. 

3. ഖദീ​ജ: അബുക്കയുടെ ഭാര്യയും കഥയുടെ മുഖ്യ നെടും തൂണുമാണ് ഖദീജ. ഖദീജ അബുക്കയുടെ ജീവിതത്തിലെ വെെകാരികതയുടെ തൂണാണ്. അവൾ ശാന്തമായ സ്വഭാവക്കാരിയും, പരസ്പര ബഹുമാനം കാത്ത് സൂക്ഷിക്കുന്നവളും, സമർപ്പിതയായ പങ്കാളിയുമാണ്. കഥയിൽ കൂടുതലായി സംസാരം അവളിൽ നിന്നും ഉണ്ടാകുന്നില്ലെങ്കിൽ പോലും അവളുടെ സാന്നിധ്യം തന്നെ ശക്തിയുള്ളതാണ്. അബുക്കയുടെ ജീവിതത്തിൽ അവൾ നൽകുന്ന സഹായവും, വളരെ ശാന്തമായി അവൾ അബുക്കയെ ശ്രദ്ധിക്കുന്നതും, പ്രണയം വാക്കുകളുടെ മനോഹരതിയിൽ മാത്രം ഒതുങ്ങേണ്ടതല്ല, ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ പ്രവർത്തനം കൊണ്ടും പെരുമാറ്റം കൊണ്ട് കാണിക്കേണ്ടതാണെന്ന് ഖദീജ മറ്റുള്ളവർക്ക് സന്ദേശം നൽകുകയാണ്. 

എഴുത്തിന്റെ ശെെലി 

നസീഫ് കാലായത്തിന്റെ എഴുത്ത് ലളിതവുയം കാവ്യത്മകത നിറഞ്ഞതും സമ്പന്നമായ വെെകാരികത നിറഞ്ഞ് നിൽകുന്നതുമാണ്. സങ്കീർണമായ ഭാഷയെയോ നാടകീയ രം​ഗങ്ങളെയോ അദ്ധേ​ഹം ആശ്രയിക്കുന്നില്ല. നേരെ മറിച്ച്, അദ്ധേഹം ഉപയോ​ഗപ്പെടുത്തുന്നത് ശാന്തമായ നേരങ്ങളും അ​ഗാധമായ വെെകാരികത ഉണ്ടാകാൻ ആന്തരികമായ ചിന്തകളും ഇട്ട് കൊടുക്കുകയാണ്. മലയാള സംസ്കാര പരാമർഷങ്ങളുടെയും പരമ്പരാ​ഗത മൂല്യങ്ങളുടെയും ഉപയോ​ഗം പുസ്തകത്തെ കൂടുതൽ ആധികാരികതയും മലയാള ഭാഷ വായനക്കാർക്ക് വായിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. എന്നാൽ വിശാലമായ പ്രേക്ഷകർക്ക് പോലും ചിത്രീകരിക്കപ്പെടുന്ന വികാരങ്ങളും ബന്ധങ്ങളും സാർവത്രികമാണ്. 

വിമർശനം 

ഖദീജ പ്രകാശനം ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ നിരവധി വായക്കാരിൽ പുസ്തകം എത്തിപ്പെട്ടെങ്കിലും ഇത് എല്ലാ വായനക്കാർക്കും ഇഷ്ടപ്പെട്ട ഒന്നായി മാറണമെന്നില്ല. പുസ്തകത്തിന്റെ ചില ഭാ​ഗങ്ങൾ വിമർശനങ്ങൾക്ക് വിധേയമായിറ്റുണ്ട്.

1. വേ​ഗത കുറഞ്ഞ ആഖ്യാനം: വെെകാരികതയ്ക്ക് കൂടുതൽ പ്രാധാന്യം കൽപിച്ച് കൊണ്ടും സംഭങ്ങളെക്കാൾ പ്രതിഫലനത്തെ ശ്രദ്ദിച്ച് കൊണ്ടും വളെര മിതമായി മെല്ലെ നീങ്ങുന്ന പുസ്തകമാണിത്. വേ​ഗത കൂടിയ വായനകളെ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് പ്രത്യേകിച്ച് വെെകാരിക നിമിഷങ്ങളിൽ നിന്നും മാറി ത്രില്ലിങ് കഥകലെ വായനയായി കൊണ്ട് നടക്കുന്നവർക്കൊക്കെ അനിഷ്ടമായി ഈ പുസ്തകത്തെ തോന്നിയേക്കാം. അതേപോലെ, അവരുടെ ചിന്തകളോട് ബന്ധമില്ലാത്തതായി വായനയ്ക്ക് മടുപ്പ് തോന്നിക്കും വിധമായിത്തീരാം. 

2. ഡയലോ​ഗുകൾ വളരെ ചുരിക്കം: തുടർച്ചയായുള്ള ഡയലോ​ഗുകൾ കഥയിൽ വളരെ കുറച്ചാണ്. അധികം കഥയും വരുന്ന അബുക്കയുടെ ഹൃതയത്തിൽ കുടികൊള്ളുന്ന അകത്തുള്ള ചിന്തകളും ഓർമകളുമാണ്. അതിനിടയിൽ ആ ചിന്ത വെെകാരികമായ ആഴം സമ്മാനിക്കുന്നുണ്ടെങ്കിലും ചില വായനക്കാർ തെരെഞ്ഞെടുക്ക കൂടുതൽ ഡയലോ​ഗുകളുള്ള പുസ്തകങ്ങളാണ്. 

3. കഥാപാത്രങ്ങളുടെ പരിമിതി: അബുക്ക, ആയിഷ, ഖ​ദീജ എന്നിവർ വളരെ മനോഹരമായി എടുത്ത് കാണുപ്പെടുന്ന കഥാപാത്രമാണ്. എന്നാൽ ഇവരെ മാറ്റി നിർത്തിയാൽ പറയപ്പെടാൻ മാത്രം നല്ല കഥാപാത്രങ്ങൾ കഥയിലില്ല എന്നതും ഒരു വിമർശനം തന്നെയാണ്. സങ്കീർണമായ പ്രണയ ബന്ധത്തെ ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ പ്രണയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിറ്റുണ്ട് എന്ന തോന്നലും വരുത്തിയേക്കാം. 

എന്നിരുന്നാലും അധിക വായനക്കാർക്കും ഇതൊരു പോരായമയായി തോന്നാൻ സാധ്യതയില്ല കാരണം എഴുത്തുകാരന്റെ കഴിവ് കേട് കൊണ്ടല്ല മോലെ പറഞ്ഞ വിമർശനങ്ങൾക്ക് പുസ്തകം കാരണമായത്. പക്ഷേ അത് രചയിതാവ് അയാളുടെ ഭാവനയിൽ തോന്നിയ സ്വത്വമായ ശെെലി ചേർത്തതാണ്. ബന്ധങ്ങൾക്കിടയിലെ വെെരാകിക നിമിഷങ്ങളെ പ്രാധാന്യത്തോടെ കാണുന്നവർക്കിടയിൽ ഈ പുസ്തകം എന്നും വലിയ മുതൽകൂട്ടായി നില നിൽക്കുമെന്നതിൽ സംശയമില്ല. 

ഉപസംഹാരം 

പ്രണയത്തിന്റെ സൗന്ദര്യത്തെ, നിശബ്ദതെയ, നിണ്ട് നിൽക്കുന്ന ബന്ധത്തെ പര്യവേക്ഷനണം നടത്തുന്ന ഖദീജ ഹൃദയത്തെ തട്ടിയുണർത്തുന്നതും,  അകത്തെ തട്ടിയുണർത്തുന്നതുമാണ്. നസീഫ് പറയുന്ന കഥ നാടകീയമല്ല സത്യസന്ധതയും വെെകാരികതയും കൂടിക്കലർന്നതാണ്. ലളിതമായ കഥകൾ അതിന്റെ അർത്ഥത്തോടെ ആസ്വദിക്കുന്ന വായനക്കാർക്ക് എന്ത് കൊണ്ടും ഇഷ്ടപ്പെടുന്ന പുസ്തകമാണ്. അകാധമായ വെെകാരിക ചിന്തകൾ ഉച്ചത്തിൽ സംസാരിക്കുകയില്ലെന്ന് നമ്മോട് പുസ്തകം പറയുന്നു. ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ലോകത്ത് ഖദീജ നമുക്ക് സ്നേഹത്തിന്റെയും മൗനത്തിന്റെ ഊശ്മളത നിറഞ്ഞ ഓർമകളുടെ ആശ്വാസവും ആരെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാത്ത ശക്തമായ പ്രണയത്തിന്റെ അ​ഗാധതയെയും തുറന്ന് കാട്ടുന്നു. നിങ്ങളൊരു മലയാള ഭാഷ വായനക്കാരനല്ലെങ്കിൽ പോലും അർത്തവത്തായ പുസ്തകം വായിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെ്ങ്കിൽ ഖദീജ തെരെഞ്ഞെടുക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. ഖദീജയിലെ കഥകൾ നിങ്ങൾക്ക് ആശ്വാസവും ഉൾക്കാഴ്ചയും നൽകും. നിങ്ങളുടെ സമയത്തെ ഉപകാരപ്രദമാക്കും. പ്രണയം നിശബ്ദദയിൽ ഉച്ചത്തിലാവൻ കഴിയുമെന്നും നില നിൽപിലാണ് അതിന്റെ ശക്തിയെന്നും ഖദീജ നമ്മളെ പഠിപ്പിക്കുന്നു. 


Post a Comment

Previous Post Next Post