മലയാളത്തിന്റെ എഴുത്തുകാരി സാറാ ജോസഫ് എഴുതിയ ആലഹയുടെ പെൺമക്കൾ എന്ന പുസ്തകത്തിന്റെ നിരൂപണം

മലയാള സാഹിത്യത്തിൽ പ്രധാനപ്പെട്ടതും വളരെ ശക്തിയാർജിച്ചതുമായ പുസ്തകമാണ് മലയാളത്തിന്റെ എഴുത്തുകാരി സാറാ ജോസഫ് എഴുതിയ ആലഹയുടെ പെൺമക്കൾ. 1999 ൽ പ്രസിദ്ധീകരിച്ച് ഈ പുസ്തകം നിരവധി പ്രശംസനകൾക്കും അവാർഡുകൾക്കും അർഹത നേടിയിറ്റുണ്ട്. കേരളത്തിൽ ക്രിസ്റ്റ്യൻ സമൂഹത്തിൽ ജനിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് പുസ്തകം പറഞ്ഞു വെക്കുന്നത് കൊണ്ട് തന്നെ നിരവധി ചർച്ചകളും ഇതിനെ പറ്റി നടത്തിയിറ്റുണ്ട്. ചർച്ചകൾക്കും വിമർശനങ്ങൾക്കും, അവാർഡുകൾക്കും കാരണമായ സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ എന്ന ഈ പുസ്തകത്തിന്റെ ചെറിയ നിരൂപണം ഇവിടെ ചേർത്തു വെക്കുകയാണ്. 

ആമുഖം 

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ജീവിക്കുന്ന ലാറ്റിൻ കത്തോലിക് സമൂഹത്തിന്റെ ലോകത്തേക്കാണ് പുസ്തകം നമ്മളെ കൊണ്ട് പോകുന്നത്. വിത്യസ്തമായ സ്ത്രീകളുടെ കണ്ണുകളിലൂടെ, അവരുടെ ദെെനംദിന ജീവിതത്തിന്റെ, പോരാട്ടങ്ങളുടെ, സ്വപ്നങ്ങളുടെ, അവർ നേരിടുന്ന സാമൂഹിക ധാർമ്മിക നിയന്ത്രണങ്ങളുടെ വിത്യസ്തമായ ചിത്രങ്ങളെ നോവൽ വരച്ചു കാട്ടുന്നു. പരാമർശിക്കപ്പെട്ട സ്ത്രീകളുടെ യഥാർത്ഥ ജീവിതത്തലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്ന സത്യസന്ധവും ധീരത എഴുത്തുമാണ് സാറാ ജോസഫിന്റെത്. അവർക്കിടയിൽ ആണ്ട് തറച്ച് കിടക്കുന്ന അസമത്വത്തെ, കൊച്ച് തമാശകളെ, കഠിനമായി നേരിടേണ്ടി വരുന്ന പ്രയാസത്തെ ചിത്രീകരിക്കുന്നതിൽ പുസ്തകം തെല്ലും മടി കാണിക്കുന്നില്ല. 

ആശയങ്ങൾ 

ശക്തമായ നിരവധി ആശയങ്ങൾ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട പുസ്തകമാണ് ആലഹയുടെ പെൺമക്കൾ. മതപരമായ സാമൂഹിക പരമായ ചുറ്റുപാടുകളിൽ സ്ത്രീകളുടെ അടിച്ചമർത്തലുകളാണ് പ്രധാനപ്പെട്ട ആശയത്തിൽ ഒന്ന്. പാരമ്പര്യ ക്രിസ്ത്യൻ സമൂഹയും ചർച്ചുകളും എങ്ങനെയാണ് സമൂഹത്തിലെ സ്ത്രീകളെ അടിത്തട്ടിലാക്കുന്നതെന്ന് പുസ്തകം ശ്രദ്ദയോടെ വിശകലനം ചെയ്യുന്നു. അവരുടെ ശബ്ദങ്ങൾ പലപ്പോവും ശ്രവിക്കപ്പെടാറില്ല, ആ​ഗ്രഹങ്ങൾ അടർത്തി മാറ്റപ്പെടുന്നു, ശരീരങ്ങൾ നിയന്ത്രണാധീതമായി തീരുന്നു. വിദ്യഭ്യാസ രം​ഗത്തും, ജോലി അവസരങ്ങളിലും അവർക്ക് പരിമിധികൾ തീർത്തും, ചർച്ചുകളിലും കുടുമ്പത്തിലും അവർക്ക് വലിയ പങ്കാളിത്തം കൊടുക്കാതെയും എങ്ങനെയാണ്  നി​ഗൂഡമായും അല്ലാതെയും പുരശാധിപത്യം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് പുസ്തകം എടുത്തു പറയുന്നു. 

അവർ അവരുടെ പ്രയാസങ്ങളെ പങ്ക് വെക്കുന്നു, പരസ്പരം സഹായിക്കുന്നു, ചില സന്തർഭങ്ങളിൽ സമൂഹത്തിൽ നില നിൽകുന്ന അനീതിക്കെതിരെ പോരാടുകയും ചെയ്യുന്നു. അമ്മയും മകളും സഹോധരിമാർ എന്ന നില‍ക്കുള്ള അവരുടെ ബന്ധങ്ങൾ ശാക്തീകരണ പ്രവർത്തനത്തിന്റെ വിഭവമാണ്. തിരിച്ചറിവിന്റെ അവരുടെതായ സ്ഥലവും കാലവും എങ്ങനെയാണ് സ്ത്രീകൾ ഉണ്ടാക്കുന്നതെന്നും, മാറ്റിനിർത്തി അവരെ നിയന്ത്രണീതമാക്കാൻ ശ്രമിക്കുന്നയാളുകളോട് സമൂഹത്തിന് മുമ്പിലുള്ള അവരുടെ ചെറുത്തു നിൽപ്പും പുസ്തകം വെക്തമായി തുറന്നു കാട്ടുന്നു.

സ്ത്രീകളുടെ ലെെം​ഗികതെയും ശരീരിത്തെയും പുസ്തകം പര്യവേക്ഷണം നടത്തുന്നു.  സ്ത്രീകളുടെ ശരീരങ്ങൾ ആണുങ്ങളാൽ പലപ്പോഴും നിയന്ത്രണ വിദേയമാവുന്നുവെന്നും മത വ്യവസ്ഥയിലൂടെ ഉപയോ​ഗ വൽകരിക്കപ്പെടുന്നുവെന്നും പുസ്തകം ചിത്രീകരിക്കുന്നു. വെെവാഹിക ബലാസം​ഗം, പ്രത്യുൽപാദന അവകാശങ്ങളുടെ അഭാവം, സ്ത്രീ ലെെമ​ഗികതയുമായി ബന്ധപ്പെട്ട സാമൂഹിക നാണക്കേട് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും നോവൽ ഒഴിഞ്ഞ് മാറുന്നില്ല. ഈ പ്രശ്നങ്ങൾ മുന്നിൽ കൊണ്ട് വരുന്നതിലൂടെ, അവയെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയെയും രഹസ്യത്തേയും സാറാ ‍ജോസഫ് വെല്ലു വിളിക്കുന്നു. കൂടുതലായും സാമ്പത്തിക സാമൂഹിക അനീതിയെ കുറിച്ചാണ് പുസ്തകം സംസാരിക്കുന്നത്. പ്രയാസത്താലും ദാരിദ്രത്താലും രേഖപ്പെടുത്തി വെച്ചാണ് ഈ പെൺകുട്ടികളുടെ ജീവിതം. അവർ കഠിനമായി അധ്വാനിക്കുന്നു ശാരീരികമായി ആവശ്യമുള്ള ജോലികൾ തന്നെയാണ് എന്നാലും അവരുടെ സംഭാവനകൾ വില കുറഞ്ഞതുമാണ്. അവരുടെ സാമ്പത്തിക ദുർ​ബലത അവരുടെ സാമൂഹികവും മതപരവുമായ അടിച്ചമർത്തലിനെ എങ്ങനെ കൂടുതലായി വശളാകുന്നുവെന്ന് തുറന്ന് കാട്ടുന്നു. 

വിശ്വാസത്തെയും പാരമ്പര്യത്തെയും കുറിച്ച് പുസ്തകം നിരന്തരം ചോദ്യം ഉയർത്തുന്നു. സ്ത്രീകൾ കൂടുതലായും മതത്തിന്റെ നിയമങ്ങൾ പാലിച്ചു ജീവിക്കുന്നതു കൊണ്ട് തന്നെ അവർ സാമൂഹിക അനീതിക്ക് കൂടുതലും കാരണമായി ഇത് തീരുന്നു. പാരമ്പര്യങ്ങളുടെ വിമർശനാത്മക പരിശോധനയും വിശ്വാസത്തെ കുറിച്ച് കൂടുതൽ നീതിയുക്തവും തുല്യവുമായ ധാരണയ്ക്കുള്ള അന്വേഷണവും ഇത് പ്രോത്സാഹിപ്പിക്കുന്നു. 

കഥാപാത്രങ്ങൾ 

നന്നായി നിർമിച്ചെടുത്തതും ഉത്തമരുമായ കഥാപാത്രമാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി. ഓരോരുത്തർക്കും അവരുടെതായ കഥ, അവരുടെതായ പോരാട്ടങ്ങൾ, ലോകത്തെ നയിക്കുന്നതിനുള്ള അവരുടെതായ രീതി എന്നിവയുള്ള നിരവധി സ്ത്രീകളെ നമുക്ക് പരിചയപ്പെത്തുന്നു. 

മറിയമ്മ തന്റെ ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ നേരിട്ട ശക്തയും ഊർജസ്വലവുമായ ഒരു സ്ത്രീയാണ് മറിയമ്മ. ഭാര്യയായു ഉമ്മയായുമുള്ള അവരുടെ അനുഭവം സമൂഹത്തിന്റെ പ്രതീക്ഷക്കെതിരെയുള്ള അവളുടെ പോരാട്ടവുമാണ് നോവലിലെ സുപ്രധാനമായ ആശയമായി വിശകനം ചെയ്യുന്നത്. 

സോഫിക്കുട്ടി പരിമിധികളാൽ തടയപ്പെട്ട ആധുനിക കാലത്തെ യുവത്വത്തെയാണ് സോഫിയകുട്ടി പ്രിതിനിധീകരിക്കുന്നത്. ​ഗ്രാമ നിവാസികളുടെ പാരമ്പര്യ ജീവിത്തിൽ നിന്നും വിപരീതമായ പഠിക്കാനും പഠന ലോകത്തെ വിശാലമാക്കാനുമുള്ള സോഫിയയുടെ ആ​ഗ്രഹം പെണ്ണുങ്ങൾക്കുള്ള പഠനത്തോടുള്ള ആ​ഗ്രഹത്തെയും പാരമ്പര്യ നിയമങ്ങൾ മൂലം അവർ അനുഭവിക്കുന്ന തലവേദനയെയും തുറന്നു കാട്ടുന്നു. മറ്റു സ്ത്രീകളുമായുള്ള അവരുടെ ഇടപെടൽ പലപ്പോഴും പങ്കിട്ട ധാരണകളുടെയും പുതിയ കലാപത്തിന്റെയും നിമിഷങ്ങൾക്ക് കാരണമാകുന്നു. പീഢനത്തിന് ഇരയായ സ്ത്രീകൾ അവരുടെ സൗഹൃദത്തിലൂടെ ആശ്വാസം കണ്ടെത്തിയവർ, പുരുഷാധിപത്യ മാനദണ്ഡങ്ങൾ ഉൾകൊള്ളുന്ന സ്ത്രീകൾ എന്നിയാണ് മറ്റു കഥാപാത്രങ്ങൾ. 

ഈ വെെവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ സാറാ ജോസഫ് ഈ പ്രത്യേക സമൂഹത്തിനുള്ളിലെ സ്ത്രീ അനുഭവങ്ങളുടെ സമ്പന്നമായ ചിത്രം സൃഷ്ടിക്കുന്നു. നോവലിലെ പുരുഷന്മാരെ പലപ്പോഴും പുരുഷാധിപത്യ വ്യവസ്ഥയുടെ ഉൽപന്നങ്ങളായി ചിത്രീകരിക്കപ്പെടുന്നു, ചിലപ്പോൾ അടിച്ചമർത്തപ്പെടുന്നതും ചിലപ്പോൾ സ്ത്രീകളുടെ ആന്തരിക ജീവതത്തെ കുറിച്ച് അറിയാത്തവരുമാണ്. സ്ത്രീകളുടെ കാഴ്ചപ്പാടുകളിലും അനുഭവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും പലപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയും ചെയ്യുന്നു. 

വിമർശനം 

ആലഹയുടെ പെൺമക്കൾ ​ഗുണമേന്മയുള്ള പുസ്തകമായി കാണുന്നുണ്ടെങ്കിലും ചില വിമർശനങ്ങളും പുസ്തകത്തിന് കേൾക്കേണ്ടി വന്നിറ്റുണ്ട്. 

ചില സമയങ്ങളിൽ കഥാപാത്രങ്ങളുടെ എണ്ണവും അവരുടെ പരസ്പര ബന്ധിതമായ കഥകളും ആഖ്യാനത്തെ ഒരു പരിധി വരെ വിശാലമാക്കും. ഇത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ചിത്രത്തിന് സംഭാവന നൽകുന്നുണ്ടെങ്കിലും വ്യക്തി​ഗത വിവരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇടക്കിടെ ബുദ്ധിമുട്ടാക്കുന്നു. അത് പോലെ, അടിച്ചമർത്തലുകളുടെ ഘടനകളെ കാര്യമായി നോവൽ ചിത്രീകരിക്കുന്നുണ്ടെങ്കിലും പുരുഷ കഥാപാത്രങ്ങളെല്ലാം ഏകനീയമായി പോയൊന്നും ചില വായനക്കാർ അഭിപ്രായപ്പെടുന്നു.

 ശ്രദ്ധ ശരിയായ സ്ത്രീകളിലാണെങ്കിലും പുരുഷന്മാരുടെ കാഴ്ചപ്പാടുകളെയും പുരുഷാധിപത്യ സമ്പൃദായത്തിന്റെ സങ്കീർണതകളെയും കുറുച്ചുള്ള കൂടുതൽ സൂക്ഷമമായ പര്യവേക്ഷണം ആഖ്യാനത്തിന് മറ്റൊരു പാളി കൂടി ചേർത്തേക്കാം. അവസാനമായി സാറാ ജോസഫിന്റെ രചയുടം നേരുട്ടുള്ള സ്വഭാവം ഒരു ശക്തിയാണെങ്കിലും ചില വായനക്കാർക്ക് കഠിനമായ യാഥാർത്ഥങ്ങളുടെ അചഞ്ചലമായ ചിത്രീകരണം വെെകാരികമായി വെല്ലുവിളി നിറഞ്ഞതായി തോന്നിയേക്കാം. എന്നിരുന്നാലും, ഈ നേരിട്ടുള്ള സ്വഭാവമാണ് നോവലിന് അതിന്റെ അസംസ്കൃത ശക്തിയും സ്വാധീനവും നൽകുന്നത്. 

ഉപസംഹാരം 

മലയാള സാഹിത്യത്തിലെ വിലയ സംഭാവനയാണ് സാറാ ജോസഫ് എഴുതിയ ആലാഹയുടെ പെണ്ണുമക്കൾ. സ്ത്രീകളുടെ ജീവതത്തെ കുറിച്ച് പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വലിയ വിലപിടിപ്പുള്ള വായനയുമാണ്. സാമൂഹികവും മതപരവുമായ ഘടനകളുടെ സ്വാധീനമുള്ളതുമാണ്. പ്രത്യേകമായ സാമൂഹിക പശ്ചാതലത്തിൽ സ്ത്രീകളുടെ ജീവിതം വളരെ മികവുറ്റതും ജീവസുറ്റതുമാക്കുന്നുണ്ടെങ്കിലും അടിച്ചമർത്തൽ ഐഖ്യദാഡ്യം പോരാട്ടം എന്നിവയുടെ പ്രമേയങ്ങൽ സാർവത്രികമായി ഉപയോ​ഗിക്കുന്നു. ഉജ്വലമായ തഥാപാത്രങ്ങളിലും കാര്യങ്ങളുടെ വിശകലന യാഥാർത്യത്തിലും അചഞ്ചലമായ ചിത്രീകരണത്തിലും ശക്തമായ പ്രതിരോധ സന്ദേശത്തിലുമാണ് സ്ത്രീ ബന്ധങ്ങളുടെ പ്രാധാന്യത്തിലുമാണ് നോവലിന്റെ ശക്തി പടർന്ന് കിടക്കുന്നത്.

 ഘടനാ പരമായ ചില സങ്കീർണതകളും, പുരുശ കഥാപാത്രങ്ങളുടെ അസാന്നിധ്യവും, മറ്റുചില ചിത്രീകരണ മികവിന്റെ കുറവുകൾ കഴിച്ചാൽ, സ്ത്രീ അനുഭവത്തിന്റെ വർണനകൾ വായനക്കാർക്ക് ഏറ്റവും മികച്ച രീതിയിൽ പകർന്നു നൽകുന്നതിൽ വലിയ സംഭാവനയാണ് പുസ്തകം കാഴ്ച്ചവെച്ചിറ്റുള്ളത്. വായനക്കാർക്ക് പുസ്തകം വായിച്ച് കഴി‍ഞ്ഞതിന് ശേഷവും അവരിൽ തന്നെ കഥ ബാക്കിയായി നിൽകുന്നു. കാണാത്ത പോരാട്ടങ്ങളുടെ അവിസമരണീയമായ കാഴചകൾ തുറന്ന് കാട്ടുന്നു. എല്ലാ ദിവസവും പെണ്ണുങ്ങളുടെ ജീവിതത്തിലെ ശക്തമായ നേരങ്ങളെ വരച്ചു കാട്ടുന്നു. അലാഹയുടെ പെണ്ണ് മക്കളിൽ വിശദീകിരക്കുന്നത് വെറും ഒറു കഥയല്ല. സ്ത്രീകളുടെ ശാശ്വതമായ മനോഭാവത്തിന്റെയും കൂടുതൽ നീതിയുക്തവും തുല്യവുമായ ഒരു ലോകത്തിനുള്ള ആഹ്വാനത്തിന്റെയും തെളിവാണ്. 

Post a Comment

Previous Post Next Post