ക്രിസ്റ്റിൻ ഹന്നാസ് എഴുതിയ നെെറ്റിം​ഗിൽ എന്ന പുസ്തകത്തിന്റെ സമ്പൂർണ നിരൂപണം 

ആമുഖം 

2015 ൽ പുറത്തറിക്കിയ ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിൽ നിന്നുമുള്ള വായനക്കാരെ എല്ലാവിധത്തിലുള്ള പ്രചോധനങ്ങളും  നൽകിയ ഏറെ പ്രശംസനകൾ കെെപറ്റിയ പുസ്തകമാണ് ക്രിസ്റ്റിൻ ഹന്നാസ് എഴുതിയ നെെറ്റിം​ഗിൾ. ജർമൻ തടവുകളിൽ അകപ്പെട്ട വിയാൻ മൗറിയക്കും ഇസബെല്ലെ റോസിഗ്നോളും എന്ന രണ്ട് സഹോദരിമാരുടെ രണ്ടാം ലോക മഹാ യുദ്ദത്തിന്റെ പശ്ചാതലത്തിൽ എഴുതപെട്ട് കഥയാണിത്. യുദ്ധത്തിന്റെ സമയത്ത് പലപ്പോഴും ലോകത്തിന്റെ പല ഭാ​ഗത്തും സ്ത്രീകൾ അനുഭവിക്കേണ്ട വരുന്ന പ്രയാസങ്ങളുടെ കഥകളിലേക്ക് രം​ഗങ്ങളിലേക്ക് വെളിച്ചം വീശികൊണ്ട്, ധെെര്യത്തിന്റെയും ത്യാ​ഗത്തിന്റെയും, സ്നേഹത്തിന്റെയും സഹന ശക്തിയുടെയും ഒരു മനോഹരമായ കഥയാണ് അന്ന നെയ്തെടുക്കുന്നത്. 

വിപണിയിൽ ഏറ്റവും വിലമതിക്കുന്ന ഒരു പിസ്തകമായി ഇത് മാറിയിറ്റുണ്ട്. അതിന്റെ വെെ​ഗാരികമായ ആഴത്തിലേക്കും, കഥാപാത്രങ്ങളുടെ ആത്മാർത്ഥമായ പോരാട്ടങ്ങളിലൂടെ ചരിത്രത്തെ ജീവസുറ്റതാക്കാനുള്ള അതിന്റെ കഴിവിനും നിറയെ പ്രശംസനകൾ കെെപറ്റിയിറ്റുണ്ട്. വായനക്ക് ശേഷം പേജുകൾ കഴിഞ്ഞാലും വായനക്കാരിൽ അലിയാതെ കഥ ബാക്കി നിൽകുന്നതും, ധീരതയോടെ നേടിയെടുക്കാൻ കഴിയുന്ന പല കാര്യങ്ങളും മനുഷ്യനിൽ പ്രതിധ്വനി ഉണ്ടാക്കുന്നതുമായ പുസ്തകമാണിത്. 

ആശയങ്ങൾ 

മനുഷ്യാനുഭവങ്ങളെ വിവധ ആശയങ്ങളെ പര്യവേക്ഷണം ചെയ്യുന്ന ആശയമാണ് പുസ്തകത്തിന്റെത്. പുസ്തകത്തിലെ പ്രധാന ആശയങ്ങളിൽ ഒന്ന് സഹോദരി ബന്ധമാണ്. വിയാനും ഇസബെല്ലയും തമ്മിൽ വലിയ വിത്യാസം കാണുന്നവരാണ്. വിയാൻ പ്രായമുള്ളവളും കൂടുതൽ അടക്കത്തോടെയും ഒതുക്കത്തോടെയും ജീവിക്കാൻ ആ​ഗ്രഹിക്കുന്നവളും പാരമ്പര്യ മൂല്യങ്ങളെ വിലമതിക്കുന്ന വീട്ടമ്മയുമാണ്.

 എന്നാൽ അതേസമയം ഇസബെല്ല്, കടുത്ത സ്വതന്ത്വവാദിയും, ഉ​ഗ്ര സ്വഭാവവും മത്സര ബുദ്ധയുള്ളവളുമാണ്. അവരുടെ ബന്ധം പിരിമുറുക്കവും തെറ്റിദ്ധാരണ നിറഞ്ഞതുമാണ്. പ്രത്യേകിച്ച് അവരുടെ യവ്വനത്തിലും അവരുടെ യവ്വനത്തിന്റെ തുടക്കത്തിലും. എന്നാലും യുദ്ദം മുന്നോട്ട് പോകിമ്പോഴും, ആ യുദ്ധത്തിന്റെ ഭീതിയിൽ നിൽകുമ്പോഴും അവരുടെ ബന്ധം ശക്തമായ് തന്നെ നിൽകുന്നു. വിത്യാസങ്ങളും അവർ സ്വീകരിക്കുന്ന വിത്യസ്ത വഴികളും ഉണ്ടായിട്ടും നിഷേധിക്കാനാവാത്ത സ്നേഹവും കടുത്ത വിശ്വസ്തതയും അവരുടെ പ്രവരർത്തനങ്ങൾക്ക് അടിവരയിടുന്നു. ശാരീരികമായി വേർ പിരിയുമ്പോഴും പരസ്പരം സ്നേഹിക്കേണ്ടതിന്റെ ആവശ്യകതെയാണ് അവർ നയിക്കുന്നത്. ഇരുണ്ട സമയങ്ങളിൽ സ്നേഹവും കുടുമ്പവും എങ്ങനെ ശക്തിയുടെ ഉറവിടമാകുമെന്ന് ഇത് തെളിയിക്കുന്നു. 

പ്രതിരോധവും അതിജീവനവും  പുസ്തകത്തിന്റെ മർമ്മമായ ആശയം പ്രിതിരോധവും അതിജീവനവുമാണ്. ഓരോ സഹോദരിയും അതിജീവനത്തെ വിത്യസ്തമായി സമീപിക്കുന്നു. വീട്ടിൽ തന്നെ കഴിയുന്ന പട്ടാളക്കാരുടെ നിരന്തര ഭീഷണിയിൽ നിന്നും സ്വയം രക്ഷിക്കാനും കുടുംബത്തെ സംരക്ഷിക്കാനുമുള്ള വഴികൾ കണ്ടെത്തുന്നു. അവളുടെ അതിജീവന പ്രവർത്തനം പലപ്പോഴും നിശബ്ദവും ​ഗാർഹികവും ആഴത്തിൽ വ്യക്തിപരവുമാണ്. അവളുടെ കുട്ടിയെ പോറ്റുക ജൂത സുഹൃത്തുക്കളെ സംരക്ഷിക്കുക, കുഴപ്പങ്ങൾക്കിടയിൽ സാധാരണ നില നിർത്തുക മറുവശത്ത് സജീവമായി നിൽനിർത്തുന്നു. ധെെര്യമായിരിക്കാനോ ചെറുത്ത് നിൽക്കാനോ ഒരു വഴി മാത്രമല്ല, ഉള്ളതെന്ന് പുസ്തകം എടുത്തു കാട്ടുന്നു. നിഷ്ക്രിയവും സജീവുമായ ധിക്കാര രീതികൾ അതിജീവനത്തിനും പീഡകനെ ദുർബലപ്പെടുത്തുന്നതിനും നിർണായകമാണ്.. പുസ്തകം ചോദിക്കുന്നി അതിജീവനത്തിന് നിങ്ങൾ എങ്ങനെ തയ്യാറാകും . 

സ്നേഹവും ത്യാ​ഗവും കഥയിലൂടെ മുഴുവനും സ‍ഞ്ചരിക്കുന്നതാണ് ത്യാ​ഗവും സ്നേഹവും. കഥാപാത്രങ്ങൾ എല്ലാവരും കുടുംബം, കുട്ടികൾ, സുഹൃത്തുക്കൾ എന്നിങ്ങനെയുള്ള അവർ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി പലതും ത്യജിക്കാൻ അവർ തയ്യാറാകുന്നി. എന്തിനേറെ പരിചയമില്ലാത്ത ആദ്യമായി കണ്ട് മുട്ടുന്നവർക്ക് പോലും അതിനുള്ള സമയം മാറ്റി വെക്കുന്നു. ഹിയന്ന അവളുടെ മകളെയും മറ്റുള്ളവരെയും രക്ഷിക്കാൻ വേണ്ടി സ്വന്തം അഭിമാനവും, സുരക്ഷയെയും ത്യാ​ഗം ചെയ്യുന്നു. ഇസബെല്ല അവളുടെ ആരോ​ഗ്യത്തെയും നിഷ്കളങ്കത്തെയും ത്യജിക്കുന്നു. പ്രണയത്തിന്റെ വിത്യസ്ത വശങ്ങളായ പ്രണയം, സ്നേഹം, കുടുംബം, മനുഷ്വത്വത്തോടെയുള്ള വിശാലമായ സ്നേഹം, എന്നിവയെ കുറിച്ചും ആ സ്നേഹങ്ങൾ ആളുകളെ അസാധാരണമായ ത്യാ​ഗങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ചും നോവൽ പര്യവേക്ഷണം ചെയ്യുന്നു. സ്നേഹം അതിന്റെ ശുദ്ധമായ രൂപത്തിൽ പലപ്പോഴും നിസ്വാർത്ഥത ആവശ്യപ്പെടുന്നു എന്നിതിന്റെ ഓർമപ്പെടുത്തലാണ്. 

അവസാനമായി യുദ്ധം നടന്ന് കൊണ്ടിരിക്കുന്നതിനിടയിലുള്ള അവളുടെ പോരാട്ടവും അതിജീവനവും പുസ്തകത്തിന്റെ മുഖ്യമായ വിശയവും ആശയവും തന്നെയാണ്. വായനക്കാർക്ക് പുത്തൻ ചിന്തകൾ ഇത് പകർന്നു നൽകുന്നുണ്ട്. പെണ്ണുങ്ങൾ അവരുടെ സ്വയം രക്ഷക്കായി മറ്റുള്ളവരെ മാത്രം കാത്ത് നിൽക്കുന്നവരല്ലെന്നും അവരുടെ നില നിൽപ്പിനും ചെറുത്ത് നിൽപ്പിനും സ്വന്തമായി കളത്തിൽ ഇറങ്ങി പോരാടാൻ ധെെര്യം കിട്ടിയവരാണെന്ന വ്യാഖ്യാനം പുസ്തകം നൽകുകയാണ്. മുന്നിടുന്ന വഴികളെല്ലാം പ്രയാസകരമാണെന്ന് അറിഞ്ഞിട്ടും, മുന്നോട്ട് പാരാടി യാത്ര ചെയ്യാൻ പേടിയുണ്ടായിട്ടും തന്റെ കുടുമ്പത്തെ രക്ഷിക്കാനുള്ള എന്തന്നില്ലാത്ത ആത്മവിശ്വാസവും ധെെര്യവും ഉള്ളിൽ നിന്നും അവൾ ലഭിക്കുകയാണ്. അവരുടെ മറഞ്ഞി ധീരിതയെ ഹന്ന പ്രകടമാക്കുന്നു അതിനെ വെളിവാക്കുന്നു. മുൻ നിരയിലുള്ള പോലെ തന്നെ നിർണായകമായ അവളുടെ നിശബ്ദത വീരകൃത്യങ്ങൾ എടുത്ത് കാണിക്കുന്നു. സങ്കൽപിക്കാൻ പോലും കഴിയാത്ത പ്രിതകൂല സാഹചര്യങ്ങളിൽ സ്ത്രീകളുടെ നില നിൽകുന്ന ശക്തിക്കും പൊരുത്തപ്പെടൽ ശേഷിക്കും ഇത് ഒരു തെളിവാണ്. 

കഥാപാത്രങ്ങൾ 

ക്രിസ്റ്റിൻ ഹന്നയുടെ കഥാപാത്രങ്ങൾ താരതമ്യപ്പെടുത്താൻ കഴിയുന്നതാണ്.

വിയന്നാ മൗറിക് ശക്തയും പ്രായോ​ഗികവുമായ മൂത്ത സഹോദരിയാണ് വിയന്നാ മൗറിക്. യുദ്ധം തുടങ്ങുന്ന സമയത്ത് അവളുടെ ആദ്യാപകയും, അമ്മയും, ഭാര്യയുമായിരുന്നു. എന്ത് വില കൊടുത്തും ജർമ്മൻ ധിക്കാരികളിൽ നിന്നും തന്റെ മകൾ സോഫിയയെ രക്ഷപ്പെടുത്തുണമെന്ന് അവളുടെ ധാർഷ്ഠ്യം വലിയ പ്രയാസകരമായ ശ്രമം തന്നെയായിരുന്നു. അവളുടെ പേടിയും സാമൂഹിക മാനദണ്ഡങ്ങളും അവൾക്ക് വലിയൊരു വെല്ലു വിളിയായി മാറുന്നു. എന്നാലും യുദ്ധം പിരോ​ഗമച്ച് കൊണ്ടിരിക്കുമ്പോൾ അവളുടെ ഉളളിലെ ധെെര്യം വികാസിക്കുന്നു. ഭക്ഷണം പങ്കിടൽ, മരിക്കുന്ന പട്ടാളക്കാരനോട് അനുകമ്പ കാണിക്കൽ, ജൂത കുട്ടിയെ സംരക്ഷിക്കൽ തുടങ്ങിയ അവളുടെ ധെെര്യ പ്രവർത്തികൾ പലപ്പോഴും സൂക്ഷമവും എന്നാൽ ആഴമേറിയതുമാണ്. ശത്രുക്കൾ കെെവശപ്പെടുത്തിയ സ്ഥലത്ത് തന്നെ പ്രധിരോധിക്കാനായി അവർ  ഉയർത്തുന്ന ശബ്ദങ്ങളെ കരങ്ങളെ അവൾ ഉൾക്കൊന്നു. അപ്രതീക്ഷിതമായ കരങ്ങളിൽ ധെെര്യം കണ്ടെത്തുന്നതും ധെെര്യത്തിൽ എല്ലായിപ്പോഴും മഹത്തായ ആം​ഗ്യങ്ങൾ ഉൾപ്പെടുന്നില്ലെന്ന് മനസ്സിലാക്കുന്നതുമാണ് അവളുടെ യാത്ര. 

ഇസബെല്ല മത്സരിയും, വികാരഭരിതയും, ആവേശഭരിതയുമായ ഇളയ സഹോദരിയാണ് ഇസബല്ല. ചെറുപ്പെ മുതലേ അവൾ അധികാരത്തെ എതിർക്കുകയും, സ്വതന്ത്യത്തിനായി കൊതിക്കുകയും ചെയ്യുന്നു. ജർമ്മൻ അക്രമിക്കുന്ന നേരം അവൾക്ക് നിശബ്ദയായി ഇരിക്കാൻ സാധിക്കുന്നില്ല. അവളുടെ ഉള്ള് പ്രതിരോധിക്കാനായി വെമ്പൽ കൊള്ളുന്നു. നെെറ്റിം​ഗിൽ എന്ന പേര് സ്വീകരിച്ച് കൊണ്ട് ശക്തമായ പ്രതിരോധത്തിലേക്ക് ഇറങ്ങുന്നു. അവൾ ആവർത്തിച്ച് തന്റെ ജീവൻ അപായപ്പെടുത്തി ജൂത സെെനാം​ഗങ്ങളെ രക്ഷപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. 

വിമർശനം 

പുസ്തകത്തിന് ഏൽക്കേണ്ടി വന്ന വലിയ വിമർശനം വെെകാരികമായ അനുഭവങ്ങൽ നൽകുന്നതിൽ പുസ്തകം കൂടുതൽ പ്രാധാന്യ നൽകിയിരിക്കുന്നു. അതേ പോലെ ഇസ​ബേലയുടെ പോരാട്ടത്തെ കുറിച്ചുള്ള പുസ്തകത്തിലെ വിവരണം അവൾ വീരവനിതയായി വിവരിക്കുന്നതിന് തുല്യമായി കാണുന്നു. കഥയുടെ അവതരം വിരളമാണെങ്കിലും പാര്യമ്പര്യമായി പറയുന്ന കഥാശെെലിയിൽ നിന്നും വിത്യാസമായാണ് പുസ്തകത്തിൽ കഥ അവതരിപ്പിക്കുന്നത്.അത് കൊണ്ട് പാര്യമ്പര്യ കഥകൾ ഇശ്ടപ്പെടുന്നവർക്ക് ഹന്നയുടെ വിവരണ ശെെലിയോട് ചില മടുപ്പുകൾ തോന്നിയേക്കാം. 

ഉപസംഹാരം 

രണ്ടാം ലോക മഹാ യുദ്ദ വിവരണങ്ങളെ പോലെ വലിയ പ്രധാന്യമായി കാണേണ്ടത് തന്നെയാണ് കഥകളിൽ വിവരിക്കുന്ന കാര്യങ്ങൾ.  ജർമ്മൻ അധിനിവേശത്തെ ചെറിത്ത് നിൽക്കാൻ ഒരു പെൺ അവളുടെ എല്ലാ ധെെര്യംവും കെെവരിച്ച് നടത്തുന്ന പോരാട്ടം പലരും വായിക്കാതെ പോയ കാര്യം കൂടിയാണ്. വിയാനയുടെയും ഇസബെല്ലയുടെയും സമാന്തര യാത്രകൾ അവരുടെ വിത്യസ്തങ്ങളായ ധെെര്യവും സ്നേഹവും ശക്തിയുടെ ബഹുമുഖ സ്വഭാവത്തിന്റെ ശക്തമായ തെളിവായി വർത്തിക്കുന്നു. യുദ്ധം ത്യാ​ഗം അതിജീവിനത്തിന്റെ ധാർമ്മിക അവ്യക്തകൾ എന്നിവയെ കുറിച്ചുള്ള അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കുവാൻ നോവൽ വായനക്കാരെ പ്രേരിപ്പിക്കുന്നു അതേപോലെ കുടുമ്പത്തിന്റെ അഭേദ്യമായ ബന്ധങ്ങലെ പ്രേരിപ്പിക്കുന്നു. 


Post a Comment

Previous Post Next Post