എസ് ഹരീഷ് എഴുതിയ മീശയുടെ നിരൂപണം...


മലയാള സാഹിത്യത്തിൽ ഏറ്റവും ശ്രദ്ധ നേടിയ പുസ്തകമാണ് എസ് ഹരീഷ് എഴുതിയ "മീശ". 2018 ൽ പുറത്തിറക്കിയ ഈ പുസ്തകം ജാതി വ്യവസ്ഥയിലെ പ്രശ്നങ്ങളേയും, പാരമ്പര്യത്തിന്റെ ശക്തിയെയും ആഴമായി ചർച്ച ചെയ്യുന്നു. ചില പ്രത്യേക മത വിഭാഗത്തിൽ നിന്നും എതിർപ്പുകളും വിമർശനങ്ങളും നേരിട്ടത് കൊണ്ട്, ഈ നോവൽ വിവിധ സമയങ്ങളിലായി വിവാദങ്ങളിൽ പെട്ടിറ്റുണ്ട്. എന്നാലും,2020 ൽ  സാഹിത്യത്തിനു JCB അവാർഡ് ലഭിച്ച ഈ പുസ്തകം  ഇന്ത്യൻ സാഹിത്യത്തിൽ തന്നെ സുപ്രധാനമായൊരു പുസ്തകമാണ്.  എന്ത് കൊണ്ടും മീശ വായിക്കേണ്ട പുസ്തകമാണ് എന്ന് ആരെയും തോന്നിപ്പിക്കും വിദത്തിൽ നോവലിന്റെ ആശയങ്ങളും, കഥാ വിവരണങ്ങളും, സാംസ്കാരിക വർണ്ണനങ്ങളും ഈ നിരൂപണത്തിൽ ഉൾപ്പെടുത്തുയിറ്റുണ്ട്.


കേരളത്തിലെ കൊച്ചു ഗ്രാമത്തിൽ  അടിച്ചമർത്തപ്പെട്ട ജാതി സമ്പ്രദായത്തിലേക്ക് ജനിച്ചു വീണ പേരില്ലാത്ത ദളിത്‌ കഥാ പാത്രത്തിന്റെ ജീവിതമാണ് മീശ പറയുന്നത്. കാർക്കശ്യമായ സമൂഹത്തിൽ ജീവിക്കുമ്പോൾ, ജീവിതയാത്രയിലെ സഞ്ചാരകൻ എന്ന നിലയിൽ നിരവധി വർഷങ്ങളെയാണ് അയാൾ തുറന്നു വെക്കുന്നത്. താഴ്ന്ന ജാതിക്കാരെ ദാരിദ്ര്യത്തിലേക്കും, അപമാനത്തിലേക്കും, ചൂഷണത്തിലേക്കും നയിക്കുന്ന ശക്തിയെയും, ആളുകളെ പിടിച്ചു മുറുക്കുന്ന പാരമ്പര്യ വിശ്വാസത്തേയും, സാമൂഹിക മാനദണ്ഡങ്ങളെയും ഈ നോവൽ കൃത്യമായി വരച്ചു കാട്ടുന്നു. മീശ അതിന്റെ നീണ്ട കഥയിലൂടെ പുരുഷത്വത്തെയും, അധികാരത്തെയും സൂചിപ്പിക്കുന്നു. മീശ വളർത്താനുള്ള കഥാ പാത്രത്തിന്റെ ആഗ്രഹം തന്റെ ചുറ്റുപാടുമുള്ള ജാതി സമ്പ്രദായത്തിനെതിരെയുള്ള പ്രധിഷേധവും, അവകാശങ്ങൾ ദ്വംസിക്കപ്പെടുന്ന സമൂഹത്തിൽ നിന്ന് അഭിമാനം തിരിച്ചു പിടിക്കാനുള്ള പോരാട്ടമയാണ് ചിത്രീകരിക്കുന്നത്.


മീശയിലെ പ്രമേയം

കേരളത്തിൽ വേരുറച്ച് നിൽക്കുന്ന ജാതി സമ്പ്രദായത്തെയും അതിന്റെ അധികാര ദുർവിനിയോഗത്തെയും ഉൾകൊള്ളിച്ചതാണ് മീശയിലെ പ്രമേയം.എങ്ങനെയാണ് ജാതി സമ്പ്രദായം മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നതെന്നും, അവരുടെ ജോലിയെയും, ജീവിത രീതിയെയും, ബന്ധങ്ങളെയും എങ്ങനെ അടിച്ചമർത്തുന്നു എന്നും നോവൽ പറഞ്ഞു വെക്കുന്നു. ജാതി വ്യവസ്ത ഒരാളുടെ ജീവിതത്തെ മാത്രം ബാധിക്കുന്നതല്ല, വെള്ളം ലഭ്യമാവുന്നതിനെ തടയുന്നത് മുതൽ മീശ വളർത്തുന്നത് വരെയുള്ള സർവ്വ കാര്യങ്ങളേയും ഇത് ബാധിക്കുന്നു.ഹരീഷിന്റെ ജാതി വ്യവസ്തയെ കുറിച്ചുള്ള വിശകലനം ഇന്ത്യയിൽ ഇന്നും നില നിൽക്കുന്ന വേദനയുള്ള നഗ്ന സത്യമാണ്.


പുരുശാധിപത്യവും പുരുഷത്വവും

അധികാരത്തിന്റെയും, പുരുഷത്വത്തിന്റെയും ശക്തമായ അടയാളമായാണ് മീശയെ നോവൽ കാണിക്കുന്നത്. നോവലിൽ ബഹുമാനവും ആദരവും നിറഞ്ഞ പുരുശാധിപത്യ സമൂഹത്തിലെ പൗരുശ്വത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. മീശ വളർത്തുന്ന സ്വഭാവം നായകൻ ഉണ്ടാകുന്നത് ഒരു ധിക്കാരമയാണ്. തനിക്കെതിരെ നടക്കുന്ന വെക്തിത്വ അവഹേളനത്തിനെതിരെയുള്ള പ്രധിശേദം.പുരുശാധിപത്യം എങ്ങനെയാണ് സമൂഹത്തിൽ അക്രമങ്ങളും അടിച്ചമർത്തലുകളും സൃഷ്ടിക്കുന്നതെന്നും, സ്ത്രീകളും പുരുഷന്മാരും ഉയർത്തിപ്പിടിക്കുന്ന പുരുഷാധിപത്യത്തിന്റെ വിഷ വിത്തുകൾ എന്താണ് എന്നും കൃത്യമായി നോവൽ വർണിക്കുന്നു. അതിന്റെ എല്ലാ വശയങ്ങളിയും വിശദമായ ചർച്ചയ്ക്ക് വിദേയമാക്കുന്നു.


ആധുനികതയും പാരമ്പര്യവും

ആധുനികതയും പറമ്പര്യവും തമ്മിലുള്ള വരുദ്യമാണ് ഈ നോവലിലെ സുപ്രധാനമായ മറ്റൊരു പ്രമേയം. ഇന്ത്യയിലെ പല പുരോഗമന നാടുകളെല്ലാം ആധുനിക ചിന്തയിലൂടെ മുന്നോട്ട് നീങ്ങുമ്പോഴും, പുരോഗമനമില്ലാത്ത ഒരുപാട് ഗ്രാമങ്ങളിൽ ഇപ്പോഴും കാണുന്ന പാരമ്പര്യ ചിന്തയിലൂന്നിയ ജീവിത വഴിയിലൂടെ നോവൽ സഞ്ചരിക്കുകയാണ്. മറ്റുള്ളവർ തങ്ങളുടെ ആചാരങ്ങൾ നഷ്ടപ്പെടുന്നുവെന്ന് ഭയപ്പെടുമ്പോഴും അടിച്ചമാർത്തപ്പെടലുകളിൽ നിന്ന് സ്വയം പോരാടി എങ്ങനെ സ്വാതന്ത്ര്യം കൈവരിക്കാം എന്ന് നോവലിലെ കഥാ പാത്രം പര്യവേക്ഷണം നടത്തുന്നു. ശക്തമായി സ്ഥാപിക്കപ്പെട്ട ഘടനയ്ക്കെതീരെ വെല്ലു വിളി ഉയർത്തി മാറ്റങ്ങളും, പുരോഗമനങ്ങളും ഉണ്ടാവുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചെറുത്ത് നിലപിനെ ഗൗരവമായി ഈ നോവൽ ഓർമപ്പെടുത്തുന്നു.


ശക്തിയും മതവും

മതത്തിന്റെ പങ്ക് ഹരീഷ് സംഗീർണമായി വിശകലനം ചെയ്യുകയാണിവിടെ. കുല ജാതിക്കാർക്ക് അവരുടെ അപ്രമാദിത്വത്തെ നിലനിർത്താനുള്ള ആയുധമായി മത വിശ്വാസത്തെ, ആചാരത്തെ ചിത്രീകരിക്കുന്നു. ഗ്രാമങ്ങളിലുള്ള പുരോഹിതരും ജന്മികളും താഴ്ന്ന ജാതിക്കാരെ നിയന്ത്രിക്കാൻ, ജാതീതമായി വേർതിരിക്കാൻ, അവരെ അടിച്ചമർത്താൻ മത നിയമങ്ങളെ വളച്ചൊടിക്കുന്നു. മത വിമർശനങ്ങളാണ് നോവലിന്ന് ജീവൻ നൽകുന്നത് മാത്രവുമല്ല സമൂഹത്തിൽ വിശ്വാസത്തിന്റെയും, ആത്മീയതയുടെയും പങ്കിനെ ചോദ്യം ചെയ്യാൻ ഈ വിമശനങ്ങൾ വായനക്കാരെ പ്രേരിപ്പിക്കുന്നു.


എഴുത്തിന്റെ ശൈലിയും ഭാഷയും

കേരളത്തിന്റെ സംസ്കാരത്തോട് ആഴ്ന്നിറങ്ങിയ വിത്യസ്തവും കാവ്യാത്മകവുമായ ശൈലിയാണ് ഹരീശിന്റെത്. ഗ്രാമ ജീവിതത്തിനു പുറത്തുള്ള വായനക്കാർക്ക് പ്രയാസമാകുന്നുണ്ടെങ്കിൽ പോലും, കഥയുടെ അന്തസത്ത ലഭിക്കാനും, ഗ്രാമീണ വായനക്കാർക്ക് കൂടുതൽ ബന്ധം ലഭിക്കാനും അദ്ദേഹം നോവലിൽ ഗ്രാമീണ ഭാഷകൾ ഉപയോഗിക്കുന്നുണ്ട്. ഗ്രാമത്തിലെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ വെത്യസ്തമായി അവതരിപ്പിക്കുന്ന ശൈലി രസകരമാണ്.

ജാതി ക്രൂരതയെയും ദാരിദ്ര്യത്തിന്റെ നഗ്നതയെയും വർണിക്കുന്ന നോവലിന്റെ ഭാഷ ഹൃദയ ഭേതകമാണ്. അനീതിയുടെ കാഴ്ചകളെ വായനകാർക്ക് നൽകുന്നതിൽ എഴുത്ത് കാരൻ ഒരു കുറവും വരുത്തിയിട്ടില്ല. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ വർണിക്കുന്ന നോവലാണെങ്കിൽ പോലും, കേരളത്തിലെ മേൽ വർഗ്ഗ ക്രൂരതകളെ വിളിച്ച് പറയുന്നതും കൂടിയാണ്. ഇവിടെ രണ്ടും തമ്മിലുള്ള വ്യതിയാനം ഹരീഷ് വിജയകരമായി നൽകിയിട്ടുണ്ട്.


സാംസ്കാരിക സ്വാദീനം

മീശയുടെ പ്രകാശനം കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ഈ വിവാദം  സ്വാതന്ത്ര്യത്തെ കുറിച്ചും, മതവും ജാതിയെ കുറിച്ചുമുള്ള വിശാലമായ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നെങ്കിൽ പോലും മലയാള സാഹിത്യ പുസ്തകങ്ങകളെ സ്നേഹിക്കുന്ന  വായനക്കാർ മീശയെ സ്വീകരിച്ചു. 2020 സാഹിത്യ പുരസ്‌കാരമായ JCB അവാർഡിന് ഈ പുസ്തകം അർഹത നേടിയിട്ടുണ്ട്.ജാതി സമ്പ്രദായത്തെ വിമർശിക്കുന്നതിൽ ഈ പുസ്തകം നിറയെ പ്രശംസനകൾ പിടിച്ചു പറ്റിയിറ്റുണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തത് മൂലം ഈ പുസ്തകത്തിന്റെ വായനക്കാരുടെ എണ്ണം അധികരിച്ചു. ജാതി വ്യവസ്ഥകളെ പറ്റി, മത വിശ്വാസങ്ങളെ പറ്റി എഴുതിയ ആരുന്തതി റോയ് പെരുമാൾ മുരുഗൻ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളോട് കിട പിടിക്കുന്നതാണ് മഹേഷിന്റെ മീശ എന്ന അഭിപ്രായവും നിലവിലുണ്ട്.


എന്ത് കൊണ്ട് മീശ നിർബന്ധമായും വായിച്ചിരിക്കണം

മീശ വെറും ഒരു നോവലല്ല. വാർത്തമാന ഇന്ത്യയിൽ നില നിൽക്കുന്ന ജാതി മൂലമുള്ള അക്രമങ്ങളുടെയും അവകാശ ലംഘനത്തിന്റെയും പ്രതിഫലനമാണ്. സാമൂഹത്തെ കുറിച്ചുള്ള സങ്കടകരമായ സത്യത്തെ അറിയാനും മനസിലാക്കാനും ഹരീഷിന്റെ നോവൽ നിർബന്ധിക്കുന്നു. ഇന്ത്യയിലെ കലുഷതിമായ അവസ്ഥയെ കുറിച്ച് അറിയാൻ താൽപര്യപ്പെടുന്നവർക്ക് മീശ ഒരു ഉൾ കാഴ്ച്ച തന്നെയാണ്. സാഹിത്യങ്ങൾ ആളുകൾക്കു രസങ്ങൾ നൽകുന്ന പുസ്തകങ്ങൾ മാത്രമല്ല, സമൂഹത്തിലെ മാറ്റങ്ങൾക്കും, രാജ്യത്തിന്റെ പുരോഗമനത്തിനും വേണ്ടി വർത്തിക്കുന്ന പുസ്തകമാണിത്.

ഉപസംഹാരം

ജാതി, പാരമ്പര്യം, ചെറുത്ത് നിൽപ്പ് എന്നുവകളെ കുറിച്ച് പര്യവേക്ഷണം നടത്തുന്ന മലയാള സാഹിത്യത്തിലെ പ്രധാന പുസ്തകമാണ് മീശ. പുസ്തകത്തിനുടനീളം പ്രതിപാദിക്കുന്ന ആശയം വായിനക്കാരെ ഏറെ ആകർഷിപ്പിക്കുന്നു. ഇന്ത്യൻ സാഹിത്യം താൽപര്യമുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. വെക്തി സ്വാതന്ത്ര്യവും സ്ത്രീ സമത്വവും ചർച്ചകൾ അധികരുന്ന ഈ ആധുനിക കാലത്ത് മീശയുടെ പ്രാധാന്യം ഏറുമെന്നതിൽ സംശയം ഇല്ല.

Post a Comment

Previous Post Next Post